Thursday, July 16, 2020
Wednesday, July 15, 2020
Tuesday, July 14, 2020
Monday, July 13, 2020
Sunday, July 12, 2020
Saturday, July 11, 2020
Friday, July 10, 2020
Thursday, July 9, 2020
Wednesday, July 8, 2020
Tuesday, July 7, 2020
Check Dam Shutters Raised
തടയണയുടെ ഷട്ടറുകൾ എടുത്തു
വർഷക്കാലം തുടങ്ങിയ സമയത്ത് ഷട്ടറുകൾ ഒന്നും തന്നെ അൽപ്പം പോലും ഉയർത്തിയില്ല. അത് കൊണ്ട് പ്രളയം വന്നപ്പോൾ മണ്ണും മണലും മാലിന്യങ്ങളും തടയണക്കുള്ളിൽ അടിഞ്ഞു കൂടിയ നിലയിലാണ് ഇപ്പോൾ. രണ്ടര മീറ്റർ ഉയരത്തിൽ വെള്ളം ശേഖരിക്കേണ്ട തടയണയിൽ നിലവിൽ ഒരു മീറ്റർ പോലും വെള്ളം ശേഖരിക്കുവാൻ കഴിയാത്ത നിലയിൽ തൂർന്നിരിക്കുന്നു. ഇതിന് ഒരു ശാശ്വത പരിഹാരം ഉത്തരവാദിത്വപ്പെട്ടവർ അടിയന്തിരമായി കണ്ടില്ലെങ്കിൽ കുടി വെള്ളത്തിന് വേണ്ടി നിർമ്മിച്ച ഷൊർണുർ-ചെറുതുരുത്തി തടയണ പൂർണ്ണ പരാജയമായി മാറും.
പ്രസാദ് കെ ഷൊർണുർ
Monday, July 6, 2020
Sunday, July 5, 2020
Saturday, July 4, 2020
Friday, July 3, 2020
Thursday, July 2, 2020
Monday, July 16, 2018
Monday, July 2, 2018
പഴയ കൊച്ചിൻ പാലം ശിഖിരങ്ങൾ നീക്കം ചെയുക
പഴയ കൊച്ചിൻ പാലം ശിഖിരങ്ങൾ നീക്കം ചെയുക
1902 ജൂൺ 2 നാണ് ഷൊർണൂരിലെ പഴയ കൊച്ചിൻ പാലത്തിലൂടെ ആദ്യത്തെ ചരക്ക് തീവണ്ടി തിരുവിതാംകൂറിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഇന്നത്തെ അവസ്ഥ ഷൊർണൂർ - ചെറുതുരുത്തി പഴയ കൊച്ചിൻ പാലത്തിലേക്കുള്ള ഷൊർണുർ ഭാഗത്തെ കവാടത്തിൽ, തൊട്ടടുത്തുള്ള കാലപഴക്കം ചെന്ന വൻ മരങ്ങളുടെ ശിഖിരങ്ങൾ തൂങ്ങി നിന്ന് കാട് പിടിച്ച പോലെയുള്ള ഒരു അന്തരീക്ഷം സംജാതമായിരിക്കുന്നു, ഇത് പഴയ കൊച്ചിൻ പാലം സംരക്ഷണത്തിനും അതിലേറെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളമായും മാറിയിരിക്കുകയാണ്.
Century - old Cochin Bridge lies in ruins
The old Cochin bridge connecting Shoranur and Cheruthuruthy lying in a state of ruins. The first train passed through the bridge on June 2, 1902.
PRASAD K SHORNUR
Sunday, July 1, 2018
Friday, June 22, 2018
പഴയ കൊച്ചിൻ പാലം സംരക്ഷണ സെമിനാർ ഷൊർണുർ
നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ച ജീവനാഡി
പരശുരാമൻ അറബിക്കടലിൽ പരശു എറിഞ്ഞുണ്ടാക്കിയ നാട്ടുരാജ്യങ്ങളാൽ വിഭജിക്കപ്പെട്ട കേരളം ഒരു സംസ്ഥാനമായി ഐക്യപ്പെടുന്നതിന് മുമ്പേ, മലബാറിനെയും തിരുവിതാംകൂറിനെയും ഐക്യപ്പെടുത്തിയ ഒരു പാലമാണ് പഴയ കൊച്ചി പാലം.
ഷൊർണുർ ചരിത്ര സ്‌മാരകം
രാജ്യാതിർത്തിയായിരുന്നു ചരിത്രത്തിലെ കൊച്ചിപ്പാലം. നാട് കടത്തൽ ശിക്ഷ വിധിക്കപ്പെട്ടവരുമായി വരുന്ന രാജ്യഭടന്മാർ അകമ്പടി സേവിക്കുന്ന കാളവണ്ടികളും ചുങ്കപ്പിരിവ് ശാലയുമൊക്കെയുള്ള അതിർത്തി. അന്ന് ഭാരതപുഴ തിരു - കൊച്ചിയുടെയും മദിരാശി സംസ്ഥാനത്തിന്റെയും അതിർത്തി കൂടിയായിരുന്നു.
കൊച്ചിൻ പാലം ചരിത്ര സെമിനാർ
ചരിത്ര സ്‌മരണ ഉണർത്തുന്ന അവശേഷിപ്പുകൾ സംരക്ഷിക്കപ്പെടണമോ, അതോ ആക്രി വിലക്ക് കച്ചവടവൽക്കരിക്കപ്പെടുമ്പോ ൾ മൗനസാക്ഷിയാകണമോ...
പഴയ കൊച്ചിൻ പാലം ചരിത്ര സെമിനാർ
ചരിത്രവും ചരിത്ര സ്‌മാരകങ്ങളും അവയുടെ ശേഷിപ്പുകളും കാത്തുസൂക്ഷിക്കേണ്ടത് ഒരോ പൗരന്റെയും കടമയാണ് .
പഴയ കൊച്ചിന്‍പാലം റെയില്‍വേ സ്മാരകമാക്കണം
ഷൊർണൂരിൽ പഴയ കൊച്ചിൻ പാലം സംരക്ഷണ ജനകീയ സെമിനാർ രാജൻ ചുങ്കത്ത് ഉദ്ഘാടനം ചെയുന്നു.
പഴയ കൊച്ചിന്‍പാലം റെയില്‍വേ സ്മാരകമാക്കണമെന്നാവശ്യപ്പെ ട്ട് ജനകീയ നിവേദനം സമര്‍പ്പിക്കാന്‍ ഭാരതപ്പുഴയില്‍ നടന്ന പാലം സംരക്ഷണസെമിനാറില്‍ തീരുമാനം. കേരളത്തിലെ അപൂര്‍വമായ റെയില്‍-റോഡ് പാലമായിരുന്നു പഴയ കൊച്ചിന്‍പാലം. ഈ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ സ്മാരകമാക്കാനുള്ള ആവശ്യമുന്നയിക്കുന്നത്.
പാലം ബലപ്പെടുത്തി സംരക്ഷിക്കാനാവശ്യമായ സഹായം മെട്രോമാന്‍ ഇ. ശ്രീധരനോടാവശ്യപ്പെടാനും തീരുമാനിച്ചു. പഴയ കൊച്ചിന്‍പാലം പൊളിച്ച് വില്പന നടത്താനുള്ള ശ്രമത്തില്‍ സെമിനാര്‍ പ്രതിഷേധം രേഖപ്പെടുത്തി.
കൊച്ചി മഹാരാജാവ് 1900-ല്‍ 84 ലക്ഷം രൂപ ചെലവഴിച്ച് ബ്രിട്ടീഷ് സഹായത്തോടെ നിര്‍മിച്ചതാണ് പഴയ കൊച്ചിന്‍പാലം. കാലപ്പഴക്കം വന്നതോടെ പുതിയപാലം നിര്‍മിക്കുകയും പഴയപാലത്തില്‍ ഗതാഗതം നിരോധിക്കുകയുംചെയ്തു.
ടൂറിസം പദ്ധതിയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും സംരക്ഷിക്കപ്പെടാന്‍ വൈകിയതിനാല്‍ 2011-ല്‍ മധ്യഭാഗത്തെ ഒരു സ്പാന്‍ തകര്‍ന്നുവീണു. പിന്നീട് ജനകീയ ആവശ്യത്തെത്തുടര്‍ന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പാലം പരിശോധിക്കുകയും 1900-ല്‍ നിര്‍മിച്ചതാണെന്നുള്ള മുദ്രണം പാലത്തിന്റെ ഇരുമ്പുസ്പാനില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പാലം സംരക്ഷിക്കപ്പെടേണ്ട വിഭാഗത്തില്‍പ്പെട്ടതാണെന്ന ുള്ള റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
തടയണനിര്‍മാണം പൂര്‍ത്തിയായാല്‍ ജലനിരപ്പുയരുകയും പഴയപാലം സംരക്ഷിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുമോയെന്നും ആശങ്കയുണ്ട്. പാലം കൂടുതല്‍ ദുര്‍ബലപ്പെട്ട് പൂര്‍ണമായും തകര്‍ന്നുവീഴാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. കേരളത്തിന്റെ വികസനത്തിനും കൊച്ചി-മലബാര്‍ ഐക്യത്തിനും വലിയ പങ്കുവഹിച്ച കേരളത്തിലെ അപൂര്‍വമായ റെയില്‍-റോഡ് സംവിധാനമുണ്ടായിരുന്ന ഈ പാലത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
ചരിത്രഗവേഷകനും ഫോട്ടോഗ്രാഫറുമായ ഡോ. രാജന്‍ ചുങ്കത്ത് ഉദ്ഘാടനംചെയ്തു. ചെറുതുരുത്തി പുരാവസ്തു സംരക്ഷണസമിതി പ്രസിഡന്റ് കെ.ജി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. വള്ളേത്താള്‍നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പദ്മജ, സുബിന്‍, ബോബന്‍ മാട്ടുമന്ത, പ്രസാദ് കെ ഷൊർണുർ, കെ.ടി. രാമചന്ദ്രന്‍, കെ.പി. ബാലകൃഷ്ണന്‍, പ്രദീപ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Published: Apr 23, 2018, 07:00 AM IST......
PHOTO - MATHRUBHUMI - THRISSUR
REPORT - MATHRUBHUMI - PALAKKAD
PRASAD K SHORNUR
Saturday, June 2, 2018
Subscribe to:
Posts (Atom)



























